കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി കോടതി. കുന്നപ്പളളിയുടെ മുൻകൂർജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരി നൽകിയ ഹർജിയും തളളി. തിരുവനന്തപുരം ജില്ലാ കോടതിയാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എല്‍ദോസ് കുന്നപ്പിള്ളി നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതി പിന്‍വലിക്കാന്‍ അഭിഭാഷകരുടെ മുന്നില്‍ വെച്ച് എം എല്‍ എ മര്‍ദ്ദിച്ചെന്നുമാണ് യുവതിയുടെ പരാതി. സാമ്പത്തിക തര്‍ക്കമാണ് പീഡന പരാതിക്ക് പിന്നിലെ കാരണമെന്ന് എഴുതിയ രേഖയില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടെന്നും ഒപ്പിട്ടില്ലെങ്കില്‍ തന്‍റെ അമ്മയേയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പറയുന്നു. ഈ സമയം മൂന്ന് അഭിഭാഷകര്‍ എംഎല്‍എയ്ക്കൊപ്പം ഉണ്ടായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അവർ തടഞ്ഞു. തുടര്‍ന്ന് അഭിഭാഷകർ തന്നെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.