തിരുവനന്തപുരം: നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും ഏറെക്കാലം സജീവമായിരുന്ന അദ്ദേഹം മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാടകത്തിലൂടെയാണ് കൊച്ചുപ്രേമന്‍ സിനിമയിലെത്തുന്നത്.
1979ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചു പ്രേമന്‍റെ ആദ്യ ചിത്രം. ഗുരു സിനിമയില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം വിജയിച്ചതോടെ ഹാസ്യം മാത്രമല്ല, ക്യാരക്ടര്‍ വേഷവും കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. തിളക്കം സിനിമയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെയാണ് കൊച്ചുപ്രേമന്‍ മലയാള സിനിമയില്‍ തിരക്കുള്ള നടനായി മാറുന്നത്. മലയാള സിനിമയില്‍ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന്‍ ടെലിസീരിയലുകളിലും സജീവമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്.