ഗുവാഹത്തി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തിയതിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ചട്ട പ്രകാരം തെരഞ്ഞെടുപ്പ് ദിവസം റോഡ് ഷോയോ സമാന രീതിയിലുള്ള മറ്റെന്തെങ്കിലും സംഘടിപ്പിക്കുവാന്‍ പാടില്ല. എന്നാല്‍ പ്രധാനമന്ത്രി ജനങ്ങളെ സ്വാധീനിക്കുന്നതിനായി റോഡ് ഷോ നടത്തിയെന്നും ഇത് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണെന്നും കാണിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ ബാലുഭായ് പട്ടേലാണ് പരാതി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗുജറാത്തില്‍ ഇത്തവണ അധികാരത്തിലെത്താന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇത്തവണയും തുടര്‍ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആം ആദ്മിയും ഇത്തവണ കുറച്ച് സീറ്റുകള്‍ നേടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍ ജനങ്ങളുടെ ഭാഗത്തു നിന്നും ഒരു നിശബ്ദതയാണ് അനുഭവപ്പെടുന്നതെന്നും അത് ഭരണവിരുദ്ധ വികാരമാണെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. കൂടാതെ ആം ആദ്മിയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ മാത്രമാണെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. അടുത്ത വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ. ഗുജറാത്തിനൊപ്പം ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലവും അന്ന് അറിയാം