പ്യോങ്യാങ്: കുട്ടികള്‍ക്ക് ദേശസ്‌നേഹം തോന്നുന്ന പേരുകളിടാന്‍ മാതാപിതാക്കളോട് നോര്‍ത്ത് കൊറിയ നിർദേശിച്ചതായി റിപ്പോർട്ട്. ദുര്‍ബലമെന്ന് സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്ന പേരുകള്‍ മാറ്റി പകരം, ദേശസ്‌നേഹം തോന്നിക്കുന്ന, വിപ്ലവവീര്യമുളള ബോംബ്, തോക്ക്, ഉപഗ്രഹം തുടങ്ങിയ പേരുകള്‍ കുട്ടികള്‍ക്ക് ഇടണമെന്നാണ് ഉത്തരകൊറിയയുടെ നിര്‍ദേശം. പേരുകള്‍ വ്യഞ്ജനാക്ഷരത്തില്‍ അവസാനിക്കണമെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായാണ് വിവരം. ദുര്‍ബലമായ പേരുകള്‍ മാറ്റിയില്ലെങ്കില്‍ മാതാപിതാക്കള്‍ ദേശവിരുദ്ധതയ്ക്ക് പിഴ നല്‍കേണ്ടിവരുമെന്നാണ് വാർത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സൗത്ത് കൊറിയയില്‍ ഉപയോഗിക്കുന്ന പേരുകളൊന്നും നോര്‍ത്ത് കൊറിയയിലെ കുട്ടികള്‍ക്ക് ഇടാനാവില്ല. നേരത്തെ പ്രിയപ്പെട്ടവള്‍ എന്ന് അര്‍ത്ഥം വരുന്ന എ റി, സൗന്ദര്യം എന്ന് അര്‍ത്ഥം വരുന്ന സു മി തുടങ്ങിയ പേരുകളെല്ലാം നോര്‍ത്ത് കൊറിയയില്‍ അനുവദനീയമായിരുന്നു. പുതിയ നിയമം വന്നതോടെ ഈ പേരുകളെല്ലാം മാറ്റേണ്ടിവരും. ഡിസംബര്‍ അവസാനത്തോടെ പേരുകള്‍ മാറ്റണമെന്നാണ് നിര്‍ദേശം.