കൊച്ചി: സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം എല്‍ എ. ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും തോറ്റതോടെയാണ് വിമര്‍ശനവുമായി ഷാഫി രംഗത്തെത്തിയത്. 'ഇതിനിടയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനോട് രണ്ട് ഏകദിന മത്സരങ്ങൾ അടുപ്പിച്ച് തോറ്റു. വിരാട് കോലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ കളിച്ചിട്ടും പരമ്പര നഷ്ടമായി. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ 'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടും എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബംഗ്ലാദേശിനെതിരെയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സഞ്ജു സാസംണെ ഉള്‍പ്പെടുത്താതില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സഞ്ജുവിന് പകരമായി ഫോമിലല്ലാത്ത റിഷഭ് പന്തിനെയാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍, പരിക്കേറ്റ പന്ത് കളിച്ചില്ല. നിലവില്‍ കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍. ബിസിസിയുടെ ഈ നീക്കത്തിനെതിരെ പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയും രംഗത്തെത്തിയിരുന്നു. ഒന്നിലധികം സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ അവസരത്തിനായി കാത്തുനില്‍ക്കുമ്പോള്‍ പകരം കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറായി നിയോഗിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞിരുന്നു. ഋഷഭ് പന്തിനെ ടീമില്‍ നിന്നും മാറ്റി, സഞ്ജുവിനെയാണെകില്‍ ടീമില്‍ ഉള്‍പ്പെടുത്തിയുമില്ല. ഇഷാന്‍ കിഷന്‍ ടീമിനൊപ്പം ഉണ്ടായിട്ടും രാഹുലിനെ വിക്കറ്റ് കീപ്പറായി നിയോഗിച്ചതില്‍ താന്‍ ആശയക്കുഴപ്പത്തിലാണെന്നാണ് ഹര്‍ഷ ഭോഗ് ലെ ട്വിറ്ററില്‍ കുറിച്ചത്.