കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ എംഎല്‍എ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിയമപരമായി അയോഗ്യനാക്കാൻ വ്യവസ്ഥയില്ല എന്ന നിരീക്ഷണത്തോടെയാണ് ബെഞ്ച് ഹൈക്കോടതി തള്ളിയത്. മല്ലപ്പള്ളിയിൽ സംഘടിപ്പിച്ച ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം.
ഭരണഘടനയ്ക്കെതിരെ സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, മുന്‍ മന്ത്രി സജി ചെറിയാന്‍ മല്ലപ്പളളിയില്‍ നടത്തിയ വിവാദപ്രസംഗത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. സജി ചെറിയാനെതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്ക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുകയും എം എല്‍ എസ്ഥാനത്തുനിന്നും അയോഗ്യനാക്കാനുള്ള ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തതോടെ സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തേക്കുളള തിരിച്ചുവരവിന് വഴി തെളിഞ്ഞിരിക്കുകയാണ്. സജി ചെറിയാന്‍ രാജിവച്ചപ്പോള്‍ പകരം മന്ത്രിയെ സിപിഎം തീരുമാനിച്ചിരുന്നില്ല. എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ എം ബി രാജേഷ് മന്ത്രിസഭയിലെത്തി. അപ്പോഴും സജി ചെറിയാന്റെ വകുപ്പ് ഒഴിച്ചിടുകയായിരുന്നു.