ദോഹ: ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരെയുള്ള പരാജയത്തിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് ബ്രസീല്‍ കോച്ച് ടിറ്റെ. മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനമൊഴിയുകയാണെന്ന കാര്യം ടിറ്റെ അറിയിച്ചത്. ലോകകപ്പ് മത്സരത്തിന് ശേഷം പരിശീല സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. ആ വാക്ക് ഞാന്‍ പാലിക്കുന്നു. ഇനി ബ്രസിലീന്‍റെ പരിശീലക സ്ഥാനത്തുണ്ടായിരിക്കില്ല- ടിറ്റെ പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബ്രസീല്‍ സെമി കാണാതെ പ്രീക്വാര്‍ട്ടറില്‍ നിന്നും പുറത്താകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദുംഗക്കു പകരക്കാരനായി 2016-ലാണ് ടിറ്റെ ബ്രസീലിന്‍റെ പരിശീലകനായി സ്ഥാനം ഏല്‍ക്കുന്നത്. 2018-ലെ ലോകകപ്പ് മത്സരത്തില്‍ ടിറ്റെയുടെ പരിശീലനത്തിൽ ബ്രസീൽ ക്വാർട്ടറിലെത്തിയെങ്കിലും ബെൽജിയത്തോട് പരാജയപ്പെടുകയായിരുന്നു. 2019ൽ ടീമിനെ കോപ്പ അമേരിക്ക കിരീട നേട്ടത്തിലെത്തിച്ചു. എന്നാൽ, 2021ൽ കോപ്പ ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടു. ടിറ്റെയുടെ പരിശീലന കാലയളവിൽ 81 മത്സരങ്ങളിൽ നിന്നായി ബ്രസീൽ 61 വിജയങ്ങൾ നേടിയിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ 4 ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ബ്രസീലിനെ വിഷയം.