തിരുവനന്തപുരം: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരുടെയെങ്കിലും മകനോ മകളോ അല്ലാത്തതിനാൽ പദവികൾ ഒന്നും ലഭിക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസത്തിനുള്ള കോൺഗ്രസിന്റെ മറുപടിയാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. നാല് പതിറ്റാണ്ടിലധികം പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തയാളാണ് സുഖ് വീന്ദർ സുഖു. കോൺഗ്രസിന്റെ മൂല്യങ്ങളിൽ അടിയുറച്ചു നിന്ന് പ്രവർത്തിക്കാൻ സുഖ് വീന്ദറിന് കഴിയും. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെയാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വീന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന് കരുതപ്പെട്ടിരുന്ന മറ്റൊരു നേതാവ് മുകേഷ് സിങ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഹിമാചല്‍ കോണ്‍ഗ്രസ് പാര്‍ലമെണ്ടറി പാര്‍ട്ടി യോഗത്തിലാണ് സുഖ്‌വീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ രൂപികരണവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയുടെ ഭാഗമായി സ്വതന്ത്രരായി മത്സരിച്ച മൂന്ന് എംഎല്‍എമാരും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ നാല്‍പ്പതില്‍നിന്ന് കോണ്‍ഗ്രസിന്റെ അംഗസംഖ്യ നാല്‍പ്പത്തിമൂന്നായി ഉയര്‍ന്നു.