ദോഹ: ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെതിരെ പ്രയോഗിച്ച അതേ തന്ത്രമായിരിക്കും അര്‍ജന്റീനക്കെതിരെയും പുറത്തെടുക്കുകയെന്ന് ക്രോയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിക്. മെസിയുടെ കളി തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും സെമി ഫൈനലില്‍ അച്ചടക്കമാണ് പ്രധാനമെന്നും കോച്ച് പറഞ്ഞു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ലോകകപ്പ് ഇത്തവണ തങ്ങള്‍ക്ക് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിയിലെ ഏറ്റുമുട്ടലിന് മുന്നോടിയായി നല്‍കിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്ലാറ്റ്‌കോ ഡാലിക്
ഞങ്ങള്‍ മെസിക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്ലെയർ-ഓൺ-പ്ലേയർ ശൈലി തുടരാന്‍ ആഗ്രഹിക്കുന്നില്ല. മെസിക്ക് പന്തുകിട്ടിയാല്‍ എന്താണ് സംഭവിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാം. മെസിയെ കൂടാതെ അര്‍ജന്റീനയ്ക്ക് മികച്ച കളിക്കരുണ്ട്. അവര്‍ അപകടകാരികളാണ്. കഴിഞ്ഞ മത്സരത്തില്‍ നിന്നും തങ്ങള്‍ എളുപ്പത്തില്‍ പരുക്കേല്‍ക്കുന്നവരാണെന്ന് അര്‍ജന്റീന തന്നെ കാണിച്ചു തന്നു. ഇത്തവണ പൂര്‍ണമായും അച്ചടക്കം പാലിച്ചായിരിക്കും ക്രോയേഷ്യ മത്സരത്തിനിറങ്ങുക. ബ്രസീലിനെതിരെയും ഇതേ രീതിയാണ് ഞങ്ങള്‍ പിന്തുടര്‍ന്നത്. നിലവിലെ സാഹചര്യത്തില്‍ ടീമിന് ഭയപ്പെടേണ്ടതില്ല - കോച്ച് സ്ലാറ്റ്‌കോ ഡാലിക് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിസംബര്‍ 13- ന് നടക്കുന്ന സെമി ഫൈനലിലാണ് അര്‍ജന്റീനയും ക്രൊയേഷ്യയയും തമ്മില്‍ ഏറ്റുമുട്ടുക. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട നാടകീയ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തിയാണ് മെസിയും സംഘവും സെമിഫൈനലില്‍ പ്രവേശിച്ചത്. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. 2018-ലെ റണ്ണറപ്പായ കൊയേഷ്യന്‍ ടീം ഇത്തവണ ലോകകപ്പില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കൂടാതെ മെസിയുടെ അവസാന ലോകകപ്പ് മത്സരമായതിനാല്‍ അര്‍ജന്റീനയും മികച്ച മത്സരമായിരിക്കും പുറത്തെടുക്കുക.