ദോഹ: വിരമിക്കല്‍ പ്രഖ്യാപിച്ച് ഫുട്ബോള്‍ സൂപ്പര്‍ താരം മെസ്സി. ഖത്തറിലേത് അവസാന ലോകകപ്പാണ്. അടുത്ത ലോകകപ്പിന് ഇനി നാല് വര്‍ഷം കൂടിയുണ്ട്. അതിന് സാധ്യമാകുമെന്ന് തോന്നുന്നില്ല. ഫിഫ ലോകകപ്പ് മത്സരത്തില്‍ ഫൈനലില്‍ എത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും അർജന്റീനിയൻ മാധ്യമമായ 'ഡിയാരിയോ ഡിപോർട്ടീവോ ഒലെ'യോട് സംസാരിക്കവെ' മെസ്സി പറഞ്ഞു. ആദ്യ മത്സരത്തില്‍ സൗദിയോട് പരാജയപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ പിന്നീടുള്ള കളികളില്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ ലോകകപ്പ് മത്സരത്തിനു ശേഷം വിരമിക്കുമെന്ന് മെസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മെസ്സി ഇനിയും കളിച്ചേക്കുമെന്ന് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കളോണി പറഞ്ഞിരുന്നു. മെസ്സി ഇനിയും കളിക്കണമെന്നാണ് ലോകം മുഴുവനുമുള്ള ആരാധകരോടൊപ്പം തങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ കളി എന്നും ആസ്വദിക്കാന്‍ താത്പര്യപ്പെടുന്നയാളാണ് താന്‍ എന്നും കോച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് മെസ്സി ആരാധകര്‍ക്ക് ഒരു പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അടുത്ത ലോകകപ്പില്‍ താനുണ്ടായിരിക്കില്ലെന്ന് മെസ്സി വ്യക്തമാക്കിയിരിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇന്നലെ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന ക്രോയേഷ്യയെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയിരിക്കുന്നത്. മെസിയുടെ അവസാന ലോകകപ്പ് മത്സരമായതിനാല്‍ അര്‍ജന്റീന ലോകകപ്പില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.