ദോഹ: ഞായറാഴ്ച്ച നടക്കുന്ന ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ മെസ്സിയെ മാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ്. ഫ്രാന്‍സിന് കൃത്യമായ പ്ലാനുണ്ടെന്നും വിജയിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷം മുന്‍പ് റഷ്യയില്‍ വെച്ച് നേരിട്ട അര്‍ജന്റീനയോ മെസ്സിയോ അല്ല ഇപ്പോഴുള്ളത്. മെസ്സി മികച്ച കളിക്കാരനാണ്. അദ്ദേഹം അത് ലോകത്തിനുമുന്‍പില്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ തടുക്കാനുള്ള കൃത്യമായ പ്ലാനിംഗ് ടീമിനുണ്ട്. കഴിഞ്ഞ തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മെസ്സി വലതു വിങ്ങിലായിരിക്കും കളിക്കുകയെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അന്ന് അദ്ദേഹം സെന്‍റര്‍ ഫോര്‍വേര്‍ഡാണ് കളിച്ചത്. ഇപ്പോള്‍ അദ്ദേഹം പ്ലേമേക്കറാണ്. ആ പൊസിഷനില്‍ അദ്ദേഹത്തിന് കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ ഇത്തവണ മെസ്സിയെ മാര്‍ക്ക് ചെയ്യുക എന്നത് ദുഷ്‌ക്കരമായിരിക്കുമെന്ന് ദിദിയർ ദെഷാംപ്സ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മികച്ച രണ്ടു ടീമുകള്‍ തമ്മിലാണ് ഇത്തവണ ഫൈനല്‍ മത്സരം. ലോകകപ്പ് ഫൈനലിൽ ആര് കപ്പടിക്കുമെന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. സെമി പോരാട്ടത്തില്‍ മികച്ച പ്രകടനത്തോടെയാണ് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചത്. നിലവിലെ ജേതാക്കളായ ഫ്രാന്‍സ് തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ് ഫൈനലില്‍ എത്തുന്നത്. 2018 ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലായിരുന്നു ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. വളരെയേറെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്‍റെ വിജയം. അതേസമയം, മെസിയുടെ അവസാന ലോകകപ്പെന്ന് കരുതുന്ന ടൂര്‍ണമെന്‍റില്‍ ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല