ചാമ്പ്യന്‍മാരായി മെസ്സിക്ക് വിടവാങ്ങല്‍ നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് - ലയണൽ സ്കെലോണി

ദോഹ: ഖത്തര്‍ ലോകകപ്പ്‌ മത്സരത്തില്‍ ചാമ്പ്യന്‍മാരായി മെസ്സിക്ക് വിടവാങ്ങല്‍ നല്‍കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അര്‍ജന്റീന കോച്ച് ലയണൽ സ്കെലോണി. മത്സരത്തിലെ ഓരോ നിമിഷവും പ്രധാനപ്പെട്ടതാണെന്നും ഫ്രാന്‍സിനെതിരെയുള്ള ഫൈനല്‍ മത്സരത്തിനായി ടീം ഒരുങ്ങി കഴിഞ്ഞുവെന്നും കോച്ച് പറഞ്ഞു.  എന്തിനെയും നേരിടാന്‍ ടീം സജ്ജമായി കഴിഞ്ഞുവെന്നും ലയണൽ സ്കെലോണി കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായ ധാരണ അര്‍ജന്‍റീനയ്ക്കുണ്ട്. ഫ്രാൻസിന് വളരെ മികച്ച താരങ്ങളുണ്ട്. എംബാപ്പെ വളരെ മികച്ച യുവതാരമാണ്. അദ്ദേഹത്തിന് ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കുമെന്നും അര്‍ജന്റീന കോച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

അതേസമയം, ലോകകപ്പ് മത്സരത്തില്‍  മെസ്സിയെ മാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫ്രാന്‍സിന് കൃത്യമായ പ്ലാനുണ്ട്. വിജയിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. അദ്ദേഹം പറഞ്ഞു. നാല് വര്‍ഷം മുന്‍പ് റഷ്യയില്‍ വെച്ച് നേരിട്ട അര്‍ജന്റീനയോ മെസ്സിയോ അല്ല ഇപ്പോഴുള്ളത്. മെസ്സി മികച്ച കളിക്കാരനാണ്. അദ്ദേഹം അത് ലോകത്തിനുമുന്‍പില്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ തടുക്കാനുള്ള കൃത്യമായ പ്ലാനിംഗ് ടീമിനുണ്ട്. കഴിഞ്ഞ തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മെസ്സി വലതു വിങ്ങിലായിരിക്കും കളിക്കുകയെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അന്ന് അദ്ദേഹം സെന്‍റര്‍ ഫോര്‍വേര്‍ഡാണ് കളിച്ചത്. ഇപ്പോള്‍ അദ്ദേഹം പ്ലേമേക്കറാണ്. ആ പൊസിഷനില്‍ അദ്ദേഹത്തിന് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്നും ദിദിയർ ദെഷാംപ്സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മികച്ച രണ്ടു ടീമുകള്‍ തമ്മിലാണ് ഇത്തവണ ഫൈനല്‍ മത്സരം. ലോകകപ്പ് ഫൈനലിൽ ആര് കപ്പടിക്കുമെന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. സെമി പോരാട്ടത്തില്‍ മികച്ച പ്രകടനത്തോടെയാണ് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചത്. നിലവിലെ ജേതാക്കളായ ഫ്രാന്‍സ് തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ് ഫൈനലില്‍ എത്തുന്നത്. 2018 ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലായിരുന്നു ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. വളരെയേറെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്‍റെ വിജയം. അതേസമയം, മെസിയുടെ അവസാന ലോകകപ്പെന്ന് കരുതുന്ന ടൂര്‍ണമെന്‍റില്‍ ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല

Contact the author

Web Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More