ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച മെസ്സിയേയും എംബാപ്പെയേയും അഭിനന്ദിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ. 'ഫുട്ബോൾ ഇന്നും എപ്പോഴത്തെയും പോലെ ആവേശകരമായി അതിന്റെ കഥ പറഞ്ഞു കൊണ്ടിരിക്കുകയാണ്. മെസ്സി തന്‍റെ ആദ്യ ലോകകപ്പ് നേടി. അദ്ദേഹം തന്‍റെ കരിയറില്‍ അത് അര്‍ഹിക്കുന്നുവെന്നും പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തന്റെ പ്രിയ സുഹൃത്ത്, എംബാപ്പെ ഫൈനലില്‍ മൂന്ന് ഗോളുകള്‍ നേടി. നമ്മുടെ കായികരംഗത്തിന്റെ ഭാവിയിലേക്കുള്ള സമ്മാനമാണ് ഈ കാഴ്ച. ഈ ലോകകപ്പ് മത്സരത്തില്‍ അവശ്വസനീയമായ പ്രകടനം കാഴ്ചവെച്ച മൊറോക്കോയേയും അഭിനന്ദിക്കാതിരിക്കാന്‍ സാധിക്കില്ല. ആഫ്രിക്ക തിളങ്ങുന്നത് കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ! തീർച്ചയായും ഡീഗോ ഇപ്പാൾ ചിരിക്കുകയാണെന്നും പെലെ കൂട്ടിച്ചേര്‍ത്തു.
നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലയണൽ മെസിയും സംഘവും ലോകകപ്പ് നേടിയത്. നിശ്ചിതസമയത്തും (2-2) അധികസമയത്തും (3-3) തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്. 36 വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജന്റീനയുടെ മൂന്നാം ലോകകിരീടമാണിത്. അതേസമയം, ഗോള്‍വേട്ടയില്‍ പെലെയെ മറികടന്നിരിക്കുകയാണ് ലയണല്‍ മെസി. ലോകകപ്പില്‍ 13 ഗോളുകളാണ് മെസി നേടിയിരിക്കുന്നത്. അര്‍ജന്റീനയുടെ ആകെ ഗോള്‍ നേട്ടം 98 ആണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക