ഡല്‍ഹി: ഈ വര്‍ഷത്തെ മിസിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി ഇന്ത്യക്കാരി സർഗം കൗശൽ. 21 വർഷത്തിന് ശേഷമാണ് സൗന്ദര്യറാണിപ്പട്ടം ഇന്ത്യയ്ക്ക് ലഭിക്കുന്നത്. യു എസിലെ ലാസ് വെഗാസില്‍ നടന്ന മത്സരത്തില്‍ 63 രാജ്യങ്ങള്‍ പങ്കെടുത്തിരുന്നു. മിസിസ് പൊളിനേഷ്യയാണ് രണ്ടാം സ്ഥാനം നേടിയത്. മിസിസ് കാനഡയ്ക്കാണ് മൂന്നാം സ്ഥാനം. 2001ൽ അദിതി ഗൗത്രികാർ സൗന്ദര്യറാണിയായി തെരഞ്ഞെടുത്തതിനുശേഷം 21 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലേക്ക് മിസിസ് ഇന്ത്യ പട്ടം എത്തുന്നത്.
'ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഏറെ അഭിമാനത്തോടെയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയ്ക്ക് ഈ കിരീടം ലഭിക്കുന്നത്. ഞാന്‍ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേൾഡ്' - സർഗം കൗശൽ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജമ്മുവിൽ ജനിച്ചു വളർന്ന സർഗം ഇപ്പോൾ മുംബൈയിലാണ് താമസം. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം നേടിയശേഷം അധ്യാപകയായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് നേവി ഓഫിസറാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിവാഹിതരായ സ്ത്രീകള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന മത്സരമാണ് മിസിസ് വേള്‍ഡ്. 1984-ലാണ് ആദ്യമായി മത്സരം സംഘടിപ്പിക്കുന്നത്. മിസിസ് വുമൺ ഓഫ് ദ വേൾഡ് എന്നായിരുന്നു മത്സരത്തിന് ആദ്യം നല്‍കിയിരുന്ന പേര്. പിന്നീട് 1988- ലാണ് മിസിസ് വേള്‍ഡ് എന്നാക്കി മാറ്റിയത്. അമേരിക്കയാണ് ഈ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ചിരിക്കുന്നത്.