ബിയജിംഗ്: ചൈനയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതക്കളായ ഷവോമി കോര്‍പറേഷന്‍ വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 15% ആളുകള്‍ക്ക് ജോലി നഷ്ടമായെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളും ചൈനീസ് മാധ്യമങ്ങളെയും ഉദ്ധരിച്ച് ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെയിബോ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പിരിച്ചുവിട്ട ആളുകളുടെ പോസ്റ്റുകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2022 സെപ്തംബർ 30 വരെ ഷവോമിയില്‍ 35,314 ജീവനക്കാരണുണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ ആളുകളും ചൈനക്കാരാണ്. അതേസമയം, ജോലിക്കാരെ പിരിച്ചുവിട്ട വാര്‍ത്തയോട് പ്രതികരിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ബിസിനസ് കാര്യക്ഷമമായി വര്‍ദ്ധിപ്പിക്കുന്നതിനായി ചില അഴിച്ചുപണികള്‍ നടത്തുമെന്ന് ഷവോമി നേരത്തെ അറിയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
അടുത്തിടെ ട്വിറ്ററും മെറ്റയും ആമസോണും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആമസോണ്‍ 20,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അലക്സ ഉൾപ്പെടെയുള്ള ആമസോണിന്റെ ഡിവൈസ് ഓർഗനൈസേഷൻ വിഭാഗത്തിലെ ജീവനക്കാരെയും റീട്ടെയിൽ ഡിവിഷൻ, എച്ച്ആർ വിഭാഗം ജീവനക്കാരേയും പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നു ഫേസ്ബുക്ക് സി ഇ ഒ സുക്കര്‍ബര്‍ഗും ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്വിറ്ററിന്‍റെ പുതിയ മേധാവി ഇലോണ്‍ മസ്കും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.