പൂനെ: വിവാഹംകഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടുന്നില്ലെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് അവിവാഹിതരായ യുവാക്കളുടെ മാര്‍ച്ച്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സ്ത്രീ-പുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ കളക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്ത യോഗ്യരായ യുവാക്കള്‍ക്ക് സര്‍ക്കാര്‍ വധുവിനെ കണ്ടെത്തി നല്‍കണമെന്ന് അഭ്യർത്ഥിച്ച് കളക്ടര്‍ക്ക് നിവേദനവും നല്‍കി. ബ്രൈഡ് ഗ്രൂം മോര്‍ച്ച എന്ന സംഘടനയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
വിവാഹവസ്ത്രം ധരിച്ച് നവ വരനെപ്പോലെ കുതിരപ്പുറത്ത് ബാന്‍ഡുമേളത്തിന്റെ അകമ്പടിയോടെയാണ് യുവാക്കള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ആളുകള്‍ ഈ മാര്‍ച്ചിനെ പരിഹസിച്ചേക്കാമെന്നും സംസ്ഥാനത്ത് സ്ത്രീ-പുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം വിവാഹപ്രായമായ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ കിട്ടുന്നില്ലെന്നത് ഭയാനകമായ യാഥാര്‍ത്ഥ്യമാണെന്നും ജ്യോതിക്രാന്തി പരിഷത്ത് സ്ഥാപകന്‍ രമേഷ് ബരാസ്‌കര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
മഹാരാഷ്ട്രയിലെ സ്ത്രീ-പുരുഷ അനുപാതം 1000 ആണ്‍കുട്ടികള്‍ക്ക് 889 പെണ്‍കുട്ടികളാണെന്നും പെണ്‍ഭ്രൂണഹത്യ കാരണമാണ് ഈ അസമത്വം ഉണ്ടായതെന്നും രമേഷ് പറഞ്ഞു. ഈ അസമത്വത്തിനുകാരണം സര്‍ക്കാരാണെന്നും പെണ്‍ഭ്രൂണഹത്യ തടയാനുളള നടപടികള്‍ സര്‍ക്കാരെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.