തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയര്‍ന്നുവന്ന ആരോപണം ഗൗരവതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജയരാജന്‍ മന്ത്രിയായിരിക്കുമ്പോള്‍ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണത്തില്‍ നിന്നും വ്യക്തമാകുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് തന്നെയാണ് ഇ പി ജയരാജനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇ പി ജയരാജനെതിരെ ആരോപണം ഉയര്‍ന്നിട്ട് രണ്ടു ദിവസം കഴിഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ഇതുവരെ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്‍റെ മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സിപിഎമ്മിനെ ഇന്ന് അടിമുടി ജീര്‍ണ്ണത ബാധിച്ചിരിക്കുകയാണ്. അഴിമതിയും കെടുകാര്യസ്തതയും അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി നിൽക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിൽ രണ്ടാം സ്ഥാനക്കാരനായിരുന്ന ഇപി ജയരാജനെതിരായി ഉയര്‍ന്ന ആരോപണം റിസോര്‍ട്ട് കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇക്കാര്യത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.