കൊച്ചി: അഭിനയം നിര്‍ത്താന്‍ ധ്യാനത്തിന് വരെ കൊണ്ടുപോയവരാണ് ഇപ്പോള്‍ പ്രശംസിക്കുന്നതെന്ന് വെബ് സീരിസിലൂടെ ശ്രദ്ധേയമായ നീലിന്‍ സാന്ദ്ര. സിനിമയോടാണ് തനിക്ക് താത്പര്യമെന്നറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് ഭയങ്കര എതിര്‍പ്പുണ്ടായിരുന്നു. പഠിക്കുന്ന കാലത്ത് താന്‍ നാടകവും മൈമും ചെയ്യുമായിരുന്നു. നാഷണല്‍ ലെവലില്‍ തനിക്ക് സമ്മാനങ്ങള്‍ ലഭിച്ചിരുന്നുവെന്നും നിലീന്‍ സാന്ദ്ര മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വീട്ടില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നില്ല. ഈ വിജയത്തിലേക്ക് എത്താന്‍ താന്‍ കുറച്ചധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും നിലീന്‍ സാന്ദ്ര കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിലുള്ളവര്‍ ഇപ്പോള്‍ തന്‍റെ വിജയത്തെ അംഗീകരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ട്. ആദ്യ കാലങ്ങളില്‍ ആന്‍റിമാര്‍ സിനിമ മോഹത്തെ അനുസരണക്കേട്, തല്ലുകൊള്ളിത്തരം എന്നൊക്കെയാണ് വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ തന്‍റെ ഈ വിജയം ഹാര്‍ഡ്‌വര്‍ക്കിംഗിന്‍റെ ഫലമാണെന്നാണ് പറയുന്നത്. ഉറച്ച ബോധ്യത്തോടെ സ്വപ്നത്തിന്‍റെ പുറകെ പോകാന്‍ സാധിച്ചതിനാലാണ് ഇപ്പോള്‍ സന്തോഷിക്കാന്‍ സാധിക്കുന്നതെന്നും നിലീന്‍ സാന്ദ്ര പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കരിക്ക് വെബ് സീരീസ് 'സാമർത്ഥ്യ ശാസ്ത്ര'ത്തിലൂടെ പ്രേക്ഷകർ ശ്രദ്ധിച്ച മുഖമാണ് നിലീൻ സാന്ദ്രയുടേത്. സീരീസിന്റെ തിരക്കഥയും നിലീൻ്റേത് തന്നെയായിരുന്നു. നവംബർ 16 മുതൽ യൂട്യൂബിൽ സ്ട്രീമിങ് ആരംഭിച്ച സാമർത്ഥ്യ ശാസ്ത്രം പതിവ് കരിക്ക് സീരീസുകളിൽ നിന്ന് വ്യത്യസ്തമായി കോമഡിയിൽ നിന്ന് വിട്ട് നിൽക്കുന്നതാണ്. വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാന്‍ ഈ വെബ് സീരിസിന് സാധിക്കുകയും ചെയ്തിരുന്നു.