തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തിലാണ് വി ഡി സതീശന്റെ പ്രതികരണം. സോളാര്‍ കേസ് കേരളാ പോലീസ് അന്വേഷിക്കുകയും തെളിവുകള്‍ ഇല്ലെന്നു ആവര്‍ത്തിച്ച് പറഞ്ഞിട്ടും വൈര്യനിര്യാതന ബുദ്ധിയോടെയാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി സര്‍ക്കാര്‍ ഈ കേസ് സിബിഐയ്ക്ക് വിട്ടത്. എന്നാല്‍ തീയില്‍ കാച്ചിയ പൊന്നുപോലെ നേതാക്കളെല്ലാം പുറത്തുവന്നിരിക്കുകയാണ്. സോളാര്‍ കേസില്‍ ഉള്‍പ്പെട്ട നേതാകള്‍ക്കുണ്ടായ അപമാനത്തിന് ആര് കണക്കു പറയും. സിപിഎം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്റെ അവസാന കേസ് ആകണം ഇത്. പരാതിക്കാരി ആവശ്യപ്പെട്ടതുകൊണ്ടാണ് സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ മറ്റൊരു പരാതിക്കാരി ഇതേ ആവശ്യം ഉന്നയിച്ചിട്ട് എന്തുകൊണ്ടാണ് മുഖ്യമന്ത്രി കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറത്തതെന്നും വി ഡി സതീശന്‍ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഉമ്മന്‍ ചാണ്ടി പരാതിക്കാരിയെ ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ പരാതിയില്‍ വസ്തുതയില്ലെന്നാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവെന്നാരോപിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹം ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.