തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വേണ്ടത് വിവാദങ്ങളാണെന്ന് യെച്ചൂരി തുറന്നടിച്ചു. കേരളത്തിലെ ഏതെങ്കിലും സിപിഐ എം നേതാക്കൾക്കെതിരെയുള്ള ആരോപണം പൊളിറ്റ് ബ്യൂറോയിൽ ചർച്ചചെയ്‌തിട്ടില്ല. പൊളിറ്റ്‌ബ്യൂറോയ്‌ക്ക് മുന്നിൽ ഒന്നും വന്നിട്ടില്ല. ആർക്കെതിരെയും പരാതി ലഭിച്ചിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്‌തത് ഗവർണറുടെ നിയമവിരുദ്ധ ഇടപെടലുകളാണെന്ന് സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണം പോളിറ്റ്ബ്യൂറോ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ പണമുണ്ടാക്കിയെന്നാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്നും രേഖാമൂലം പരാതി നല്‍കാമെന്ന് പി ജയരാജന്‍ യോഗത്തെ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മാധ്യമങ്ങള്‍ക്കെതിരെ യെച്ചൂരി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.