മുംബൈ: പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണുമെന്ന് എന്‍സിപി ദേശിയ അധ്യക്ഷന്‍ ശരത് പവാര്‍. അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്നതിന്‍റെ ഉത്തമ ഉദ്ദാഹരണമാണ് മഹാവികാസ് ആഘാഡി സഖ്യത്തിലെ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നതെന്ന് ശരത് പവാര്‍ പറഞ്ഞു. എന്‍ സി പി നേതാവ് അനില്‍ ദേശ്മുഖ്, ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുടങ്ങിയ നേതാക്കളുടെ അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അനില്‍ ദേശ്മുഖിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ശരത് പവാറിന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു വര്‍ഷത്തിന് ശേഷം ഇന്നലെയാണ് അനില്‍ ദേശ്മുഖ് ജയില്‍ മോചിതനായത്. ഒരു കുറ്റവും ചെയ്യാതെയാണ് തന്നെ ജയിലില്‍ അടച്ചതെന്നും കോടതിയില്‍ നിന്നും തനിക്ക് നീതി ലഭിച്ചുവെന്നും അനില്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ 12- ന് ബോംബെ ഹൈക്കോടതി ദേശ്മുഖിന് ജാമ്യം അനുവദിച്ചെങ്കിലും ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ സിബിഐ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഭൂമി കുംഭക്കോണ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സഞ്ജയ് റാവത്തിനും ദീര്‍ഘകാലത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കി ബിജെപിയുടെ പിന്തുണയോടെ ഏകനാഥ് ഷിന്‍ഡെ അധികാരത്തിലെത്തിയതിനുപിന്നാലെയാണ് സഞ്ജയ് റാവത്തിനെയും അനില്‍ ദേശ്മുഖിനെയും ഇ ഡി അറസ്റ്റ് ചെയ്തത്.