രാഹുൽ ഗാന്ധി കുറി വരയ്ക്കുന്നതും കാഷായം ഉടുക്കുന്നതും മൃദു ഹിന്ദുത്വമാണ് - എം ബി രാജേഷ്‌

വിശ്വാസത്തെ വോട്ടാക്കി മാറ്റുന്നത് വർഗീയതയാണെന്ന് മന്ത്രി എം ബി രാജേഷ്‌. എ കെ ആന്‍റണിയുടെ വാക്കുകളില്‍ സമർത്ഥമായി മൃദുഹിന്ദുത്വം ഒളിച്ചു കടത്തുകയാണെന്നും മന്ത്രി ആരോപിച്ചു. വിശ്വാസികളിൽ മഹാഭൂരിപക്ഷവും വർഗീയവാദികളേയല്ല. പക്ഷേ കുറിയോ കാഷായമോ ദൈവ ആരാധനയോ എന്തുമാവട്ടെ,  രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗിക്കുമ്പോൾ അത് നിഷ്കളങ്കമായ വിശ്വാസമല്ല. പതിവില്ലാത്ത വിധം ജോഡോ യാത്രയ്ക്ക് ഇറങ്ങുമ്പോൾ രാഹുൽഗാന്ധി കുറി വരയ്ക്കുന്നതും കാഷായം ഉടുക്കുന്നതും മൃദു ഹിന്ദുത്വമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ചന്ദനക്കുറി തൊട്ടവരെല്ലാം മൃദു ഹിന്ദുത്വവാദികളാണോ എന്നാണ് ശ്രീ. എ കെ ആന്റണി ചോദിക്കുന്നത്.  തീർച്ചയായും അല്ല. പക്ഷേ ആൻറണിയുടെ വാക്കുകളിൽ സമർത്ഥമായി മൃദു ഹിന്ദുത്വം ഒളിച്ചു കടത്തുന്നുണ്ട്. അതിലേക്ക് വരുംമുമ്പ് ചന്ദനക്കുറിയേയും മൃദു ഹിന്ദുത്വത്തെയും കുറിച്ച് ഒരു വേർതിരിവ് വരുത്തട്ടെ. കുറി തൊടുന്നവർ വിശ്വാസികളാണ്.  വിശ്വാസികളിൽ മഹാഭൂരിപക്ഷവും വർഗീയവാദികളേയല്ല. പക്ഷേ കുറിയോ കാഷായമോ ദൈവ ആരാധനയോ എന്തുമാവട്ടെ, രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗിക്കുമ്പോൾ അത് നിഷ്കളങ്കമായ വിശ്വാസമല്ല. ആ ദുരുപയോഗം വർഗീയതയാണ്. കുറി തൊട്ടാൽ കുഴപ്പമൊന്നുമില്ല. എന്നാൽ പതിവില്ലാത്ത വിധം ജോഡോ യാത്രയ്ക്ക് ഇറങ്ങുമ്പോൾ രാഹുൽഗാന്ധി കുറി വരയ്ക്കുന്നതും കാഷായം ഉടുക്കുന്നതും മൃദു ഹിന്ദുത്വമാണ്. കാരണം, ജോഡോ  യാത്ര രാഷ്ട്രീയപ്രചാരണമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോൾ രാഹുൽഗാന്ധിയും കൂട്ടരും മാധ്യമപ്പടയെ കൂട്ടി ക്ഷേത്രദർശന പരമ്പര നടത്തുമ്പോൾ അത് വോട്ടിനുള്ള പ്രചാരണം മാത്രമാണ്.  വിശ്വാസത്തെ വോട്ടാക്കി മാറ്റുന്നത് വർഗീയതയാണ്. മൃദുവായാലും വർഗീയത തന്നെയാണ്.

കുറച്ചുകൂടി വ്യക്തമാക്കാം.  ഭരണഘടനയെയും നിയമവാഴ്ചയേയും വെല്ലുവിളിച്ച് സംഘപരിവാർ ബാബറി മസ്ജിദ് തകർത്തതും അവിടെ ക്ഷേത്രം നിർമ്മിക്കുന്നതും തീവ്ര ഹിന്ദുത്വ വർഗീയത. അയോധ്യ ആരാധനയ്ക്കായി രാജീവ് ഗാന്ധി തുറന്നു കൊടുത്തതും 1989 ലെ തെരഞ്ഞെടുപ്പ് പ്രചാരണം അയോധ്യയിൽ നിന്ന് ആരംഭിച്ചതും പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയാൻ കമൽനാഥ് വെള്ളി ഇഷ്ടിക സമ്മാനിച്ചതും ക്ഷേത്രനിർമാണത്തെ പ്രിയങ്ക ഗാന്ധി പിന്തുണച്ചതും മൃദു ഹിന്ദുത്വം. 

ഇനി ആന്റണിയുടെ വാക്കുകളിൽ ഒളിച്ചുവെച്ച മൃദു ഹിന്ദുത്വം നോക്കാം.  അത്  കുറിയിലല്ല, അതിനപ്പുറമുള്ള വാചകത്തിലാണ്. “മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം.  ഹിന്ദു സഹോദരങ്ങൾ അമ്പലത്തിൽ പോയാൽ മൃദു ഹിന്ദുത്വമാകുമോ?".  ആൻറണി നിഷ്കളങ്ക മട്ടിൽ  ചോദിക്കുന്നു. അമ്പലത്തിൽ പോകുന്നവരാണ് മഹാഭൂരിപക്ഷവും.  അത് മൃദുവോ തീവ്രമോ ആയ ഹിന്ദുത്വമാണെന്ന് ഇന്നുവരെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?  ആന്റണിയുടെ താരതമ്യം നോക്കൂ.  ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം ഭൂരിപക്ഷത്തിനുമില്ലേ എന്ന്. ഇത് സംഘപരിവാർ ഇന്ത്യയിൽ മുഴുവൻ ദുഷ്ടലാക്കോടെ ഉയർത്തുന്ന ചോദ്യം തന്നെയല്ലേ ? ആ ചോദ്യമല്ലേ ആൻറണിയിലൂടെ പ്രതിധ്വനിക്കുന്നത് ? ന്യൂനപക്ഷങ്ങൾക്കുള്ള വിശ്വാസം ഭൂരിപക്ഷത്തിനുമില്ലേ  എന്ന്  ആൻറണി ചോദിക്കുന്നത് ഏത് ഇന്ത്യയിലാണെന്ന് ഓർക്കണം. മുസ്ലിം ന്യൂനപക്ഷത്തിനെതിരെ 'സഫായി അഭിയാൻ’ ( Cleanliness Drive) നടത്താൻ വിദ്വേഷ പ്രചാരകർ ആഹ്വാനം ചെയ്യുന്ന ഇന്ത്യയിൽ.  കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ  മൂന്ന് വർഷത്തിനിടയിൽ 400 ശതമാനത്തിലേറെ വർദ്ധിച്ചതായി വാർത്ത വരുന്ന ദിവസങ്ങളിൽ.  ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും തുല്യനീതിയില്ലെന്ന സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ പ്രചാരണത്തിനാണ് ആദരണീയനായ ആന്റണി മൃദുഹിന്ദുത്വത്തിന്റെ അടിയൊപ്പിടുന്നതെന്ന് യുഡിഎഫിലെ മതനിരപേക്ഷ വാദികൾ തിരിച്ചറിയട്ടെ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More