വത്തിക്കാന്‍: പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് അന്ത്യം. 8 വര്‍ഷത്തോളം കത്തോലിക്ക സഭയെ നയിച്ചതിനുശേഷം (2005 മുതല്‍ 2013) മാര്‍പാപ്പ സ്ഥാന ത്യാഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍റെ ആരോഗ്യനില മോശമാണെന്ന് വിശ്വാസികളെ അറിയിച്ചിരുന്നു. എല്ലാവരും മാര്‍പാപ്പയുടെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടിരുന്നു.
കത്തോലിക്ക സഭയിലെ ഏറ്റവും പ്രായമേറിയ പാപ്പയായിരുന്നു ബെനഡിക്ട് പതിനാറാമന്‍. 2005ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ 78 വയസായിരുന്നു. മുൻഗാമിയായ ജോൺ പോൾ മാർപ്പാപ്പയുടെ വലം കയ്യായിരിക്കുകയും പിൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനാണ് ബെനഡിക്ട് പതിനാറാമന്‍.
ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക് തലില്‍1927 ഏപ്രിൽ 16നായിരുന്നു ജനനം . 1951ൽ ബെനഡിക്ട് പതിനാറാമന് വൈദീക പട്ടം ലഭിച്ചു. 1962ൽ രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊളോൺ ആർച്ച് ബിഷപ്പിന്‍റെ ഉപദേശകനായി. ഇക്കാലത്താണ് സഭയിലെ പരിഷ്കരണ വാദികളിലൊരാളായി പേരെടുത്തത്. 1977ൽ മ്യൂണിക് ആർച്ച് ബിഷപ്പായി . ഇതേ വർഷം തന്നെ കർദ്ദിനാളായും തിരഞ്ഞെടുക്കപ്പെട്ടു.1981 നവംബറിൽ കർദ്ദിനാൾ റാറ്റ്സിംഗർ വിശ്വാസ തിരുസംഘത്തിന്‍റെ പ്രീഫെക്ടായി. ജനന നിയന്ത്രണം, സ്വർവഗ്ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ എടുത്ത നിലപാടുകളിലൂടെയാണ് ബെനഡിക്ട് പതിനാറാമന്‍ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.