കൊച്ചി: നല്ല സമയം സിനിമയുടെ നിര്‍മ്മാതാവിനെ ഓര്‍ത്ത് ആരും ടെന്‍ഷന്‍ അടിക്കേണ്ടന്ന് സംവിധായകന്‍ ഒമര്‍ ലുലു. 'ഒരുപാട് പേര്‍ സിനിമയുടെ നിര്‍മ്മാതാവിനെ ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കുന്നതായി കണ്ടു. 16 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചിത്രമാണ് നല്ല സമയം. അതിന്‍റെ നിര്‍മ്മാതാവിന് ഒരു കോടി രൂപയെ ഈ സിനിമ നിര്‍മ്മിക്കാന്‍ ചെലവായിട്ടുള്ളു. ഇപ്പോള്‍ തന്നെ ഒടിടി അതിൽ കൂടുതൽ സംഖ്യക്ക് ചോദിക്കുന്നുണ്ട്. പിന്നെ ടെലിവിഷന്‍ ഡബ് റെറ്റ്സ് ഒക്കെ വേറെ കിട്ടും. ഒടിടി റിലീസ് കോടതി വിധിക്ക് ശേഷം മാത്രം' - ഒമര്‍ ലുലു പറഞ്ഞു.
കഴിഞ്ഞ ദിവസം എക്സൈസ് കേസില്‍പ്പെട്ട് നല്ല സമയം തിയറ്ററിൽ നിന്നും പിൻവലിക്കുന്ന പോസ്റ്റിന് അടിയില്‍ നിരവധിപ്പേര്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവിന്‍റെ അവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അതിന് മറുപടിയായിട്ടാണ് ഒമർ ഫേസ്ബുക്കിൽ പ്രതികരിച്ചത്. ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് എക്സൈസ് കേസിന് ആധാരം. സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്‌സൈസ് NDPS നിയമങ്ങള്‍ പ്രകാരം കേസ് എടുത്തത്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' തിയേറ്ററുകളിലെത്തിയത്. ഇര്‍ഷാദാണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്.