ഡല്‍ഹി: ഒടിടിയിലും പുകയില മുന്നറിയിപ്പ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുമ്പും ഇടവേളയ്ക്ക് ശേഷവും പുകയിലയുടെയും മറ്റ് ലഹരി ഉപയോഗത്തിന്റെയും പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന ചെറിയ പരസ്യങ്ങള്‍ കാണിക്കാറുണ്ട്. ഈ രീതി ഒടിടിയിലും തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത്തരത്തിലുള്ള മുന്നറിയിപ്പ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവരിലെ പുകയില ഉപയോഗം വർധിക്കുന്നുവെന്ന ആഗോള യൂത്ത് ടുബാക്കോ സർവേയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടൽ. 13-നും 14-നും മധ്യേ പ്രായമുള്ള അഞ്ചിലൊരു കുട്ടി പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. അതേസമയം, ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. എംഡിഎംഎ ഉപയോഗക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ കാണിച്ചുവെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം 30- നാണ് ചിത്രം റിലീസ് ചെയ്തത്.