ഡല്‍ഹി: ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ഇ കൊമേഴ്സ് ഭീമന്‍മാരായ ആമസോണിലും കൂട്ടപ്പിരിച്ചുവിടല്‍. ആമസോണ്‍ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് പിരിച്ചുവിടുന്നത്. ആഗോളതലത്തിലായിരിക്കും ഈ പിരിച്ചുവിടലെന്നാണ് സൂചന. പിരിച്ചുവിടല്‍ കമ്പനിയിലെ എല്ലാതലങ്ങളിലുമുള്ളവരെയും ബാധിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് സിഇഒ ആൻഡി ജാസി അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് 10,000 പേരെ പിരിച്ചുവിടുകയുള്ളൂവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ 18,000 - ലധികം ആളുകളെ പിരിച്ചുവിടുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കമ്പനിയില്‍ നിന്നും പിരിഞ്ഞുപോകേണ്ടവര്‍ക്ക് ജനുവരി 18 മുതല്‍ നോട്ടീസ് നല്‍കുമെന്ന് ആമസോണ്‍ സി ഇ ഒ ആന്‍ഡി ജേസി പറഞ്ഞു. പിരിഞ്ഞു പോകുന്നവര്‍ക്ക് ആനുകൂല്യവും ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പാക്കും. മറ്റ് ജോലികള്‍ക്ക് പ്ലെയ്‌സ്‌മെന്‌റ് ഉറപ്പാക്കാന്‍ ജീവനക്കാരെ സഹായിക്കുമെന്നും ആന്‍ഡി ജേസി കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ പ്രകടനം വിലയിരുത്തിയതിന് ശേഷമായിരിക്കും പിരിച്ചുവിടല്‍ പ്രക്രിയയിലേക്ക് കമ്പനി കടക്കുക. ഇതിനായി ജീവനക്കാരുടെ ഇതുവരെയുള്ള പ്രകടനത്തിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആമസോണ്‍ മാനേജരോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആന്‍ഡി ജേസി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അലക്സ ഉൾപ്പെടെയുള്ള ആമസോണിന്റെ ഡിവൈസ് ഓർഗനൈസേഷൻ വിഭാഗത്തിലെ ജീവനക്കാരെയും റീട്ടെയിൽ ഡിവിഷൻ, എച്ച്ആർ വിഭാഗം ജീവനക്കാരേയും പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്ഷം ഡിസംബര്‍ 31വരെയുള്ള കണക്ക് നോക്കുകയാണെങ്കില്‍ 1,608,000 മുഴുവന്‍ സമയ -പാര്‍ട്ട് ടൈം ജീവനക്കാരാണ് ആമസോണില്‍ ജോലി ചെയ്യുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നു ഫേസ്ബുക്ക് സി ഇ ഒ സുക്കര്‍ബര്‍ഗും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്വിറ്ററിന്‍റെ പുതിയ മേധാവി ഇലോണ്‍ മസ്കും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.