ഇന്ത്യയിൽ കാൻസർ സ്ഥിരീകരിക്കപ്പെടുന്നത് പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളിലാണെന്ന് 'ലാൻസെറ്റ് ഓങ്കോളജി' നടത്തിയ പഠനത്തില്‍ പറയുന്നു. ശാരീരിക പ്രത്യേകതകളുടെ പേരിലല്ല മറിച്ച് ലിംഗപരമായ വിവേചനം മൂലമാണ് പെൺകുട്ടികൾ രോഗസ്ഥിരീകരണത്തിൽ പിന്നിലായത് എന്നാണ് പ്രധാന കണ്ടെത്തല്‍.
0 മുതല്‍19 വയസ്സുവരെ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇന്ത്യയിലെ മൂന്നു കാൻസർ സെന്ററുകളിൽ നിന്നായി 2005 ജനുവരി ഒന്നുമുതൽ 2019 ഡിസംബർ വരെയുള്ള കണക്കുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. കൂടാതെ പിബിസിആർ എന്നു വിളിക്കുന്ന പോപ്പുലേഷൻ ബേസ്ഡ് കാൻസർ രജിസ്റ്ററിൽ നിന്നുള്ള കണക്കുകളും വിശകലനം ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചികിത്സയ്ക്ക് എത്തുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണമെടുത്താണ് പഠനം നടത്തിയത്. എല്ലായിടത്തും പെൺകുട്ടികളേക്കാൾ കൂടുതൽ ചികിത്സയ്ക്കെത്തിയത് ആൺകുട്ടികളാണെന്നാണ് കണ്ടെത്തല്‍.
അതിനുള്ള പ്രധാന കാരണമായേക്കാവുന്നത് സമൂഹത്തിലെ ലിംഗവിവേചനമാണെന്ന് ലാൻസെറ്റ് ഓങ്കോളജി പറയുന്നു. ലിംഗാധിഷ്ടിതമായ ഈ അന്തരം ഏറ്റവുമധികം പ്രകടമായിട്ടുള്ളത് നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ്. വീടുകളിൽ നിന്ന് ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള ദൂരം 100 കിലോമീറ്ററിൽ അധികമാണെങ്കിലും ചികിത്സാചെലവ് അധികമാണെങ്കിലും ഈ പക്ഷപാതം വീണ്ടും കൂടുകയാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.