കൊച്ചി: ഭൂതക്കണ്ണാടിയിലെ മമ്മൂട്ടിയുടെ അഭിനയം ലോക സിനിമയിലെ മികച്ച പ്രകടനങ്ങളിലൊന്നാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. ഭൂതക്കണ്ണാടിയിലെ മമ്മുട്ടിയുടെ പെർഫോമൻസ് പോലെ ഒന്നായിരുന്നു തന്‍റെ സിനിമയിലും ആഗ്രഹിച്ചിരുന്നതെന്നും ലിജോ 'ദി ക്യൂ'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തമിഴുമായി മലയാളികൾക്ക് എല്ലാ അർത്ഥത്തിലും ബന്ധമുണ്ട്. തമിഴ് നാട്ടുകാർക്ക് നൻപകൽ നേരത്ത് മയക്കം ഒരു തമിഴ് സിനിമയായിട്ടും മലയാളികൾക്ക് ഒരു മലയാളം സിനിമയായിട്ടും ഒരേസമയം കാണാൻ കഴിയുന്ന തരത്തിലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നതെന്നും ലിജോ കൂട്ടിച്ചേര്‍ത്തു.
ജനുവരി 19-നാണ് ചിത്രം തിയേറ്ററിലെത്തുക. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ്നാട്ടിലാണ് നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ട് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററിനെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വേളാങ്കണ്ണി തീര്‍ഥാടനം നടത്തി വരുന്ന ഒരു പ്രൊഫഷണല്‍ നാടക സംഘത്തിന്‍റെ ദൃശ്യങ്ങളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. വഴിയില്‍ വെച്ച് ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന ജെയിംസ് ഒരു സമീപഗ്രാമത്തിലേക്ക് അവിടം അത്യന്തം പരിചയമുള്ള ഒരാളെപ്പോലെ കയറിച്ചെല്ലുകയാണ്. ആ തമിഴ് ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് അപരിചിതത്വങ്ങളൊന്നുമില്ലാതെ ചെന്നുകയറുന്ന ജെയിംസ് രണ്ട് വര്‍ഷം മുന്‍പ് അവിടെനിന്ന് കാണാതായ സുന്ദരത്തെപ്പോലെ പെരുമാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.