തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കെതിരെ കെ പി സി സി എക്സിക്യുട്ടീവില്‍ രൂക്ഷവിമര്‍ശനം. ലോക്സഭ, അസംബ്ലി തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ആരും സ്വയം പ്രഖ്യാപനം നടത്തേണ്ടന്ന് കെ പി സി സി ഭാരവാഹസമിതി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും സ്വയം പ്രഖ്യാപനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ പി സി സി എക്സിക്യുട്ടീവില്‍ യോഗത്തില്‍ ധാരണയായി. ലോക്സഭാ മത്സരത്തിനില്ലെന്നും എം എല്‍ എആകാനാണ് താത്പര്യമെന്നും ചില കോണ്‍ഗ്രസ് എം പിമാര്‍ നിലപാട് സ്വീകരിച്ചതിനുപിന്നാലെയാണ് കെ പി സി സി തീരുമാനം അറിയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി. ഇനി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പറയാന്‍ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എവിടെ മത്സരിക്കുമെന്ന് പറയുന്നതും പകരക്കാരനെ കണ്ടെത്തുന്നതും നോക്കി നില്‍ക്കില്ല. പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് കെ സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി മോഹികളെ തട്ടി നടക്കാൻ പറ്റുന്നില്ലെന്ന് ഷാഫി പറമ്പിൽ പരിഹസിച്ചു. എം പിമാര്‍ക്ക് മടുത്തെങ്കില്‍ മാറി നില്‍ക്കാമെന്നും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണങ്ങള്‍ വേണ്ടന്ന് കെ സി ജോസഫും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും അഭിപ്രായപ്പെട്ടു. നേതാക്കളുടെ പരസ്യ പ്രതികരണത്തോട് യോജിപ്പില്ലെന്നാണ് എ കെ ആന്‍റണിയുടെയും നിലപാട്.