ഡല്‍ഹി: ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ട്വിറ്റര്‍ ഡല്‍ഹിയിലും മുംബൈയിലെയും ഓഫിസുകള്‍ ഒഴിയുന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ മസ്ക് ഓഫിസുകള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. 150 പേര്‍ മുംബൈയിലും 80- ലധികം ആളുകള്‍ ഡല്‍ഹിയിലും ജോലി ചെയ്യുന്നുണ്ട്. ബാംഗളൂരുവിലെ കോവര്‍ക്കിംഗ് സ്പേസും കമ്പനി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. കമ്പനിയിലെ നടത്തിപ്പില്‍ വന്ന പുതിയ മാറ്റങ്ങളാണ് ട്വിറ്ററില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ പ്രതിമാസ വാടക നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് മസ്‌ക്, സിംഗപ്പൂരിലെ ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2021 നവംബർ മുതൽ മസ്‌കിന് ഏകദേശം 180 ബില്യൺ ഡോളർ നഷ്ടപ്പെട്ടുവെന്നാണ് ഫോർബ്‌സിന്റെ കണക്ക്. അതോടൊപ്പം, ട്വിറ്ററില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മൂന്നുമാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കുമെന്ന് ഉറപ്പുനല്‍കിയ മസ്ക് ഇതുവരെ ഒരുമാസത്തെ ശമ്പളം മാത്രമേ നല്‍കിയിട്ടുള്ളുവെന്ന് മുന്‍ ജീവനക്കാര്‍ ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വരുമാനത്തിനായി ഇലോണ്‍ മസ്ക് യൂസർനെയിം വിൽക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഓൺലൈൻ ലേലം വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏറെക്കാലമായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകൾ വൈകാതെ ഡിലീറ്റ് ആകുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.