ഗവര്‍ണര്‍ക്കെതിരെ പരസ്യ ഭീഷണി; ഡി എം കെ നേതാവിന് സസ്പെന്‍ഷന്‍

ചെന്നൈ: തമിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഡി എം കെ നേതാവിന് സസ്പെന്‍ഷന്‍. ശിവാജി കൃഷ്ണമൂര്‍ത്തിക്കെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഡോക്ടര്‍ ബി ആര്‍ അംബേദ്‌കര്‍, പെരിയാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒഴിവാക്കിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ പരസ്യ ഭീഷണിയുമായി ഡി എം കെ നേതാവ് രംഗത്തെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗവര്‍ണര്‍ക്ക് അംബേദ്‌കറുടെ പേരുപറയാന്‍ സാധിക്കുന്നില്ലെങ്കില്‍ കാശ്മീരിലേക്ക് പോകണമെന്നും വെടിവെച്ച് കൊല്ലാന്‍ ഞങ്ങള്‍ ഭീകരവാദികളെ അയക്കാമെന്നായിരുന്നു ശിവാജി കൃഷ്ണമൂര്‍ത്തി പറഞ്ഞത്. ഇന്ത്യയുടെ ഭരണഘടനാ ശില്പിയായ അംബേദ്‌കറിന്‍റെ പേര് പറയാന്‍ തമിഴ്നാട്ടില്‍ ഒരാള്‍ വിസമ്മതിച്ചാല്‍ അദ്ദേഹത്തെ ചെരുപ്പ് കൊണ്ട് അടിക്കാന്‍ തനിക്ക് അവകാശമുണ്ടോ ഇല്ലയോ? ഗവര്‍ണര്‍ ഭരണഘടനയെ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഓര്‍ക്കണമെന്നും ശിവാജി കൃഷ്ണമൂര്‍ത്തി പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് നേതാവിനെതിരെ ഡി എം കെ നടപടി സ്വീകരിച്ചത്. ശിവാജി കൃഷ്ണമൂര്‍ത്തി പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ നിലപാടാണെന്നും പാര്‍ട്ടിക്ക് ഇത്തരം പരാമര്‍ശങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഡി എം കെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 10 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 13 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 14 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More