തിരുവനന്തപുരം: കുസാറ്റ് മാതൃകയില്‍ മറ്റ് സര്‍വകലാശാലകളിലും ആര്‍ത്തവ അവധി വേണമെന്ന് കെ എസ് യു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് കത്ത് നല്‍കി. സെമെസ്റ്ററിൽ പെൺകുട്ടികൾക്ക് 2 ശതമാനം അധിക അവധി പെൺകുട്ടികൾക്ക് അനുവദിച്ച് കുസാറ്റ് ഉത്തരവ് ഇറക്കിയിരുന്നു.
അതേസമയം, കുസാറ്റിലെ ആര്‍ത്തവ അവധി തങ്ങളുടെ നേട്ടമാണെന്ന് കെ എസ് യു നേതാക്കള്‍ പറഞ്ഞു. കുസാറ്റിലെ തിരഞ്ഞെടുപ്പിനെ നേരിടാൻ മുന്നോട്ട് വെച്ച കെ എസ് യു മാനിഫെസ്റ്റോയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആർത്തവ അവധി ആയിരുന്നു എന്ന് ചൂണ്ടികാട്ടി കുസാറ്റ് യൂണിവേഴ്സിറ്റി യൂണിയൻ പ്രതിനിധി കൂടിയായ ആന്‍ സെബാസ്റ്റ്യന്‍ തെളിവുകളുമായി രംഗത്തെത്തുകയും ചെയ്തു. ഫേസ്ബുക്കിലൂടെയാണ് ആന്‍ സെബാസ്റ്റ്യന്‍ തെളിവുകള്‍ പുറത്തുവിട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഓരോ സെമസ്റ്ററിലും രണ്ടുശതമാനം അധിക അവധിയാണ് ലഭിക്കുക. കൊച്ചിയിലെ കുസാറ്റ് ക്യാംപസിലും സര്‍വ്വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാംപസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധിയെടുക്കാം. നിലവില്‍ ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജര്‍ ഉണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിക്കുകയുളളു. ഹാജര്‍ കുറവുളളവര്‍ വിസിക്ക് അപേക്ഷ സമര്‍പ്പിക്കണം. എന്നാല്‍, കുസാറ്റിലെ പെണ്‍കുട്ടികള്‍ക്ക് 73 ശതമാനം ഹാജര്‍ മതിയെന്നാണ് പുതിയ തീരുമാനം. ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. അവധി അപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും.