ഡല്‍ഹി: ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയില്‍നിന്നും കൂടുതല്‍ നേതാക്കള്‍ അടുത്ത ദിവസം കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'നാളെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആസാദിന്റെ പാര്‍ട്ടിയില്‍നിന്ന് കൂടുതല്‍ നേതാക്കള്‍ അവരുടെ സ്വന്തം പാർട്ടിയിലേക്ക് മടങ്ങിവരും. ഭാരത് ജോഡോ യാത്രയെ വരവേല്‍ക്കാന്‍ തയാറെടുക്കുന്ന ജമ്മുവില്‍നിന്ന് ആ വാര്‍ത്ത വരും'-എന്നായിരുന്നു ജയ്‌റാം രമേശിന്റെ ട്വീറ്റ്.
അടുത്തിടെയാണ് കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുന്‍ മന്ത്രി പീര്‍സാദാ മുഹമ്മദ് സയ്യിദ് എന്നിവരുള്‍പ്പെടെ ജമ്മു കശ്മീരിലെ ഡിഎപിയുടെ 17 നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് കോണ്‍ഗ്രസ് വിട്ടതെന്നാണ് താരാ ചന്ദ് പറഞ്ഞത്. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാര്‍ട്ടിയോടും ജനങ്ങളോടും മാപ്പുചോദിക്കുന്നു എന്നാണ് പീര്‍സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുസാഫര്‍ പരേ, സുഭാഷ് ഭഗത്, ചന്ദര്‍ പ്രഭാ ശര്‍മ്മ, ബദ്രിനാഥ്, വരുണ്‍ മഗോത്ര, അനുരാധ ശര്‍മ്മ, വിനോദ് ശര്‍മ്മ, നരീന്ദര്‍ ശര്‍മ്മ, ബല്‍വാന്‍ സിംഗ്, മുജാഫര്‍ പരേ, മൊഹീന്ദര്‍ ഭരദ്വാജ്, ഭൂഷന്‍ ദോഗ്ര, നരേഷ് ശര്‍മ്മ, അംബ്രീത് മഗോത്ര, വിജയ് തര്‍ഗോത്ര എന്നിവരാണ് താരാ ചന്ദിനൊപ്പം കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയ മറ്റ് നേതാക്കള്‍.