ഡല്‍ഹി: ട്വിറ്റര്‍, ആമസോണ്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ക്ക് പിന്നാലെ മൈക്രോസോഫ്റ്റും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. 10,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തയ്യാറെടുക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 5% പേര്‍ക്ക് ജോലി നഷ്ടമാകും. ഇക്കാര്യം മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിക്കുമെന്ന് ബ്ലൂം ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ 220,000- ലധികം ആളുകളാണ് മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷവും കമ്പനി 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മൈക്രോസോഫ്റ്റിന്‍റെ ഈ നിലപാട് എഞ്ചിനീയറിംഗ് മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റ് ഇതുവരെ തയ്യാറായിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ ചാറ്റിലും കൂട്ടപ്പിരിച്ചുവിടലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 20% പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2300-ഓളം ജീവനക്കാരാണ് ഷെയർ ചാറ്റിൽ ജോലി ചെയ്യുന്നത്. നിലവിൽ 40 കോടി ഷെയർ ചാറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്.