ഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിനെതിരെ കടുത്ത ആരോപണങ്ങളുമായി ബോളിവുഡ് നടിമാരായ ജാക്വലിൻ ഫെർണാണ്ടസും നോറ ഫത്തേഹിയും രംഗത്ത്. വ്യാജവാഗ്ദാനങ്ങള്‍ നല്‍കി സുകേഷ് തങ്ങളെ കബിളിപ്പിച്ചുവെന്നാണ് ഇരുവരുടെയും ആരോപണം. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട് ഡല്‍ഹി പട്യാല കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഇരുവരും ഗുരുതര ആരോപണം ഉന്നയിച്ചത്.
'പല നടിമാരും സുകേഷിന്‍റെ ആളാവാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹം ആരാണെന്ന് തനിക്ക് അറിയില്ല. എല്‍ എസ് കോര്‍പ്പറേഷന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്നയാളായാണ് സുകേഷെന്നാണ് താന്‍ കരുതിയത്. അദ്ദേഹവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കേസുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് താന്‍ സുകേഷിനെ ആദ്യമായി നേരില്‍ കാണുന്നതെന്നും നോറ ഫത്തേഹി പറഞ്ഞു.
അതേസമയം, സുകേഷ് തന്നെ കബിളിപ്പിക്കുകയായിരുന്നുവെന്ന് ജാക്വലിൻ ഫെർണാണ്ടസ് കോടതിയില്‍ മൊഴി നല്‍കി.സുകേഷ് തന്‍റെ ജീവിതവും കരിയറും നശിപ്പിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സണ്‍ ടിവിയുടെ ഉടമസ്ഥനാണെന്ന് പറഞ്ഞാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അയാളുടെ ആന്‍റിയാണെന്നും പറഞ്ഞിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒന്നിച്ച് അഭിനയിക്കേണ്ടതിന്‍റെ ആവശ്യകതപ്പറ്റിയാണ് സുകേഷ് തന്നോട് കൂടുതലായും സംസാരിച്ചിരുന്നതെന്നാണ് ജാക്വലിന്‍ കോടതിയില്‍ മൊഴി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുകേഷ് ചന്ദ്രശേഖർ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ആരോപണ വിധേയരായ ജാക്വിലിനും നോറ ഫത്തേഹിയും അന്വേഷണം നേരിടുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്. തുടര്‍ന്ന് ഈ കേസില്‍ ജാക്വിലിൻ ഫെർണാണ്ടസിനെ ഇ ഡി പ്രതി ചേര്‍ക്കുകയായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 17നാണ് കേസിൽ ജാക്വിലിനെയും പ്രതിയാക്കി അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. സുകേഷ് ചന്ദ്രശേഖറുമായി നോറ ഫത്തേഹി നടത്തിയ ചാറ്റുകളുടെയും ഫോണ്‍ കോളുകളുടെയും അടിസ്ഥാനത്തിലാണ് ഇ ഡി നടിക്കെതിരെ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ സുകേഷ് ചന്ദ്രശേഖരിൽ നിന്ന് സമ്മാനങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്ന റിപ്പോർട്ട് നടി നിഷേധിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.