ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ട്വിറ്റര്‍ ആസ്ഥാനത്തെ വസ്തുക്കള്‍ വിറ്റൊഴിച്ചു. സാന്‍ഫ്രാന്‍സിസ്കോ ഓഫിസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമാണ് ലേലത്തില്‍ വിറ്റത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പടെ 600 ഓളം വസ്തുക്കളാണ് കമ്പനി വിറ്റൊഴിച്ചത് . 27 മണിക്കൂർ നടത്തിയ ലേലത്തിന്റ സംഘാടനം നിർവഹിച്ചത് ഹെറിറ്റേജ് ഗ്ലോബൽ പാട്നർ ആണ്. ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും കൂടിയ തുകയ്ക്ക് വിറ്റുപോയത് കമ്പനിയുടെ ലോഗോയായ പക്ഷിയുടെ രൂപത്തിലുള്ള ശില്‍പ്പമാണ്. ഇതിന് ഏകദേശം 81,25,000 രൂപ ലഭിച്ചു. എന്നാല്‍ ആരാണ് ഈ ലോഗോ കരസ്ഥമാക്കിയതെന്നതിനെ കുറിച്ച് ട്വിറ്ററിനുപോലും വ്യക്തമായ ധാരണയില്ല.
ലോഗോ ശില്‍പ്പത്തിന് നാല് അടിയോളം ഉയരമുണ്ട്. അതേസമയം ട്വിറ്ററിന്‍റെ ലോഗോ പതിപ്പിച്ച നിയോണ്‍ ഡിസ്പ്ലേയാണ് രണ്ടാമത് ഏറ്റവും കൂടുതല്‍ തുകയ്ക്ക് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ട്. 32 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. ട്വിറ്റർ ഏറ്റെടുത്തതിനുശേഷം ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ ശക്തമായ ചെലവു ചുരുക്കല്‍ നടപടികളാണ് നടപടികളാണ് കമ്പനി നടപ്പിലാക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ട്വിറ്ററില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ട്വിറ്റര്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസുകള്‍ ഒഴിയുന്നതായി ദേശിയ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 150 പേര്‍ മുംബൈയിലും 80- ലധികം ആളുകള്‍ ഡല്‍ഹിയിലും ജോലി ചെയ്യുന്നുണ്ട്. ബാംഗളൂരുവിലെ കോവര്‍ക്കിംഗ് സ്പേസും കമ്പനി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.