ലോസ് ഏഞ്ചല്‍സ്: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അവഞ്ചേഴ്സ് താരം ജെറമി റെന്നർ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. അപകടത്തില്‍ 30 അധികം എല്ലുകള്‍ തകര്‍ന്നവെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരാനുള്ള പരിശ്രമത്തിലാണ് താനെന്നും സ്നേഹവിവരങ്ങള്‍ അന്വേഷിക്കുകയും പിന്തുണയറിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും ജെറമി റെന്നർ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ടാഴ്ച്ചത്തെ ചികിത്സയ്ക്ക് ശേഷം താരം വീട്ടിൽ വിശ്രമത്തിലാണുള്ളത്. ഫിസിയോ തെറാപ്പി ചെയ്യുന്ന ചിത്രവും അദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ പരിക്കേറ്റ മുഖത്തിന്റെ സെൽഫിയും അദ്ദേഹം ആരാധകരുമായി പങ്കുവെച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഞ്ഞു കോരാനുപയോഗിക്കുന്ന വാഹനത്തിലെ ഉപകരണം (സ്നോ പ്ലൗ) റെന്നറിന്റെ മുകളിലേക്ക് വീണാണ് അപകടം സംഭവിക്കുന്നത്. കാറിനേക്കാള്‍ മൂന്നിരട്ടി ഭാരമുള്ള വാഹനമാണിത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അന്നുതന്നെ ആകാശമാർഗം ആശുപത്രിയിലേക്കു മാറ്റിയിരുന്നു. വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. അവഞ്ചേഴ്സ് സിനിമയിലെ ഹോക്ക് ഐ എന്ന കഥാപാത്രത്തിലൂടെയാണ് ജെറമി റെന്നര്‍ ശ്രദ്ധിക്കപ്പെടുന്നത്. ദ് ടൗൺ', 'മിഷൻ ഇംപോസിബിൾ', 'അമേരിക്കൻ ഹസിൽ', '28 വീക്ക്സ് ലേറ്റര്‍ തുടങ്ങിയവയാണ് റെന്നറുടെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍.