ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ പോരാട്ടം തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനങ്ങളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും തടയുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദി വിരുദ്ധ സമരത്തിന്റെ ഭാഗമായി മരിച്ചവരോടുള്ള ആദരസൂചകമായി നടന്ന ഭാഷാ രക്തസാക്ഷി ദിനത്തില്‍ സംസാരിക്കുകയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി.
രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം നടത്തുകയാണ്. ഭരണം മുതൽ വിദ്യാഭ്യാസം വരെ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ ഭാഷ ഹിന്ദിയാക്കുന്നതിനു വേണ്ടിയാണ് തങ്ങള്‍ അധികാരത്തിലെത്തിയതെന്നാണ് മോദി സര്‍ക്കാര്‍ വിചാരിക്കുന്നത്. ഒരു രാഷ്ട്രം, ഒരു മതം, ഒരു തിരഞ്ഞെടുപ്പ്, ഒരു പ്രവേശന പരീക്ഷ, ഒരു ഭക്ഷണം, ഒരു സംസ്കാരം പോലെ, ഒരു ഭാഷ ഉപയോഗിച്ച് മറ്റ് ദേശീയ സംസ്ഥാനങ്ങളുടെ സംസ്കാരത്തെ നശിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡിഎംകെ അധ്യക്ഷൻ കൂടിയായ സിഎം സ്റ്റാലിൻ ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ ഇതിനുമുന്‍പും എം കെ സ്റ്റാലിന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹിന്ദി ഉൾപ്പെടെയുള്ള ഒരു ഭാഷയ്ക്കും തമിഴ്നാട് എതിരല്ലെന്നും എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ജനങ്ങള്‍ ഇനിയും എതിര്‍ക്കുമെന്നുമാണ് എം കെ സ്റ്റാലിന്‍ പറഞ്ഞത്. ജനങ്ങള്‍ തങ്ങളുടെ മാതൃഭാഷ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നതിന്‍റെ അര്‍ഥം തമിഴ് ജനത ഇടുങ്ങിയ ചിന്താഗതിക്കാര്‍ ആണെന്നല്ല. മറിച്ച് ഹിന്ദി ഒഴികെയുള്ള മറ്റ് ഭാഷകള്‍ രണ്ടാം തരം ഭാഷയാണെന്ന നിലപാടിനെയാണ് സംസ്ഥാനം എതിര്‍ക്കുന്നത്.ഹിന്ദി ഭാഷയോട് എന്നല്ല, ഇന്ത്യയിലെ ഒരു ഭാഷയോടും തങ്ങള്‍ക്ക് എതിര്‍പ്പില്ല. മാതൃഭാഷക്ക് പകരം ഹിന്ദി ഭാഷയെ കൊണ്ടുവരുവാനുള്ള നീക്കത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.