തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ ശക്തിപ്രാപിക്കുമെന്ന ന്യുനമർദ്ദം ജനുവരി 30,31 ഓടെ ശ്രീലങ്കയുടെ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം അവസാനവും അടുത്ത മാസം ആദ്യവും തെക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴക്ക് അനുകൂല സാഹചര്യം ഒരുക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ മത്സ്യ ബന്ധനത്തിനായി പുറം കടലിലേക്ക് പോകാന്‍ പാടുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. തെക്കന്‍ കേരളത്തിലാണ് മഴ കൂടുതലായും ലഭിച്ചത്.