അനില്‍ ആന്റണി എ കെ ആന്റണിയുടെ മനസ് വേദനിപ്പിക്കരുത് - കെ മുരളീധരന്‍

തിരുവനന്തപുരം: അനില്‍ ആന്റണി പിതാവ് എ കെ ആന്റണിയുടെ മനസ് വേദനിപ്പിക്കുന്ന തീരുമാനങ്ങളെടുക്കരുതെന്ന് കെ മുരളീധരന്‍. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് നേതാക്കളുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും ഏതെങ്കിലും ഒരു നേരത്തെ വികാരത്തിന്റെ പേരില്‍ തീരുമാനങ്ങളെടുക്കരുതെന്നും കെ മുരളീധരന്‍ പറഞ്ഞു. അനില്‍ ആന്റണി ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ബിജെപി അനുകൂല നിലപാടെടുക്കുകയും സംഭവം വിവാദമായതോടെ പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കെ മുരളീധരന്റെ പ്രതികരണം. 

'അനില്‍ ആന്റണിയുമായി സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സംഘിമനസുളളതായി തോന്നിയിട്ടില്ല. ബിജെപിയിലേക്ക് പോകുമെന്നും കരുതുന്നില്ല. അനിലിന്റെ പിതാവ് എ കെ ആന്റണി ഒരു പുരുഷായുസ് മുഴുവന്‍ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാളാണ്. അദ്ദേഹത്തിന്റെ മനസിനെ വേദനിപ്പിക്കുന്ന തീരുമാനങ്ങളൊന്നും എടുക്കരുത് എന്നാണ് അനിലിനോട് പറയാനുളളത്'- കെ മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിബിസി ഡോക്യുമെന്ററിക്കെതിരായ തന്റെ നിലപാട് കോണ്‍ഗ്രസ് നേതൃത്വം തളളിയതോടെയാണ് അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവെച്ചത്. കെപിസിസി ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍, എ ഐ സി സി സോഷ്യല്‍ മീഡിയാ കണ്‍വീനര്‍ എന്നീ പദവികളില്‍നിന്നാണ് അനില്‍ രാജിവെച്ചത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

കുറുക്കന്‍ കോഴിയെ സംരക്ഷിച്ച ചരിത്രമില്ല; ബിഷപ്പ് പാംപ്ലാനിയുടെ പരാമര്‍ശത്തെക്കുറിച്ച് എംബി രാജേഷ്

More
More
Web Desk 1 day ago
Keralam

ബിജെപിയോട് അയിത്തമില്ല; പറഞ്ഞത് സഭയുടെ അഭിപ്രായമല്ല - തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

More
More
Web Desk 1 day ago
Keralam

നിയമസഭയെ കോപ്രായങ്ങള്‍ക്കുളള വേദിയാക്കി മാറ്റരുത്- ഇ പി ജയരാജന്‍

More
More
Web Desk 1 day ago
Keralam

റബ്ബറിന്‍റെ വില കൂട്ടിയാലൊന്നും കേരളത്തില്‍ ജയിക്കില്ല - സിപിഎം

More
More
Web Desk 1 day ago
Keralam

മഅ്ദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു

More
More
Web Desk 1 day ago
Keralam

മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് യാഥാര്‍ഥ്യം; വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More