കശ്മീര്‍: രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. ശ്രീനഗറിലാണ് സമാപന സമ്മേളനം നടക്കുക. പതിനൊന്ന് മണിക്ക് സമാപന സമ്മേളനം തുടങ്ങും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പതാക ഉയർത്തും. ശേർ എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്ന പൊതുറാലിയും ഇന്ന് ഉണ്ടാകും. ഇതോടെ ഭാരത് ജോഡോ യാത്രയ്ക്ക് ഔദ്യോഗിക പരിസമാപ്തിയാകും. 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. 2022 സെപ്റ്റംബർ 7 നാണ് ഭാരത് ജോഡ യാത്ര കന്യാകുമാരിയില്‍ ആരംഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ട് മണി വരെ നീളുന്ന സമ്മേളനത്തിൽ 11 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും. പ്രധാന കക്ഷികൾ വിട്ടുനിൽക്കുന്നത് കോൺഗ്രസിന്‍റെ സഖ്യനീക്കങ്ങൾക്ക് തിരിച്ചടിയായി. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുളള ഡിഎംകെ, ശരത് പവാറിന്റെ എന്‍സിപി, തേജസ്വി യാദവിന്റെ ആര്‍ജെഡി, നിതീഷ് കുമാറിന്റെ ജെഡിയു, ഉദ്ദവ് താക്കറെയുടെ ശിവസേന, സിപിഎം, വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ), കേരളാ കോണ്‍ഗ്രസ്, ഫാറൂഖ് അബ്ദുളളയുടെ ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി), ഷിബു സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളാണ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കുക. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ടിഡിപി എന്നിവര്‍ വിട്ടുനില്‍ക്കും.