ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ വിമര്‍ശനവുമായി ഹിൻഡൻബർഗ് റിസേര്‍ച്ച്. തട്ടിപ്പിനെ ദേശിയത കൊണ്ട് മറയ്ക്കാന്‍ സാധിക്കില്ലെന്ന് ഹിൻഡൻബർഗ് തുറന്നടിച്ചു. വസ്തുതാപരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ മറ്റുവഴികളിലേക്ക് തിരിച്ചുവിടുകയാണെന്നും ഹിൻഡൻബർഗ് റിസേര്‍ച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾ ഇന്ത്യക്കെതിരായ ആക്രമണമാണെന്നാണ് അദാനി ഗ്രൂപ്പ് നല്‍കുന്ന വിശദീകരണം. ഈ പ്രസ്താവനയോടാണ് ഹിൻഡൻബർഗ് പ്രതികരിച്ചത്.
'ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളാണ് ചെയ്യുന്നതെങ്കിലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശിയതയുടെ മറവില്‍ തട്ടിപ്പിനെ ന്യായികരിക്കാന്‍ ശ്രമിക്കരുത്. ഇന്ത്യയുടെ പുരോഗതിയെയാണ് അദാനി ഗ്രൂപ്പ് തടസപ്പെടുത്തുന്നത്. വിദേശത്തെ സംശയകരമായ രീതിയിലുള്ള നിക്ഷേപത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പ് ഇതുവരെ തയ്യാറായിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണെന്നും' ഹിൻഡൻബർഗ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ 4.17 ലക്ഷം കോടി രൂപയുടെ ഇടിവാണ് അദാനി ഗ്രൂപ്പിനു കീഴിലുള്ള എല്ലാ ഓഹരികളിലും കൂടിയുണ്ടായത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരായി പുറത്ത് വിട്ടത്.