ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ 13 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ 5 പേര്‍ അറസ്റ്റിൽ. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ചൊവാഴ്ചയാണ് പെൺകുട്ടി മാനഭംഗത്തിന് ഇരയായിത്. മാനഭഗം പ്രതികൾ ഫോണിൽ പകർത്തിയിരുന്നു. ഇവരിൽ നിന്ന് ഇതിനുള്ള തെളിവ് പൊലീസ് കണ്ടെടുത്തു.
Also Read
രണ്ടു പ്രതികൾ നേരിട്ട് കുറ്റകൃത്യത്തിൽ ഏർപ്പെട്ടെന്നും മറ്റുള്ളവർ മൊബൈലിൽ ഇത് റെക്കോഡ് ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. വൈദ്യപരിശോധനയിൽ മാനഭംഗം സ്ഥിരീകരിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് പരുക്കേറ്റതായും ആരോഗ്യ നില തൃപ്തികരമാണെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ഐപിസി സെക്ഷൻ 376-ഡി - കൂട്ടമാനഭംഗം, 120-ബി -ക്രിമിനൽ ഗൂഡാലോചന, 506 -ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.