ഡല്‍ഹി: അതിസമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി വീണ്ടും ഒന്നാം സ്ഥാനത്ത്. ഫോര്‍ബ്‌സിന്റെ ബില്യണയര്‍ ഇന്‍ഡക്‌സിലാണ് മുകേഷ് അംബാനി സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഫോർബ്സ് പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം മുകേഷ് അംബാനി തിരിച്ചുപിടിച്ചു. ഒരു വര്‍ഷം മുന്‍പാണ് അദാനി അംബാനിക്ക് മുന്‍പിലെത്തിയത്. യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന് ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് അദാനിയ്ക്ക് തിരിച്ചടിയായത്. ആഗോള സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തു നിന്നാണ് അദാനിയുടെ വീഴ്ച എന്നതും ശ്രദ്ധേയമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ ഇടിവാണ് അദാനിയുടെ ആസ്തിയില്‍ ഉണ്ടായത്. അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായതോടെ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തുകയും ചെയ്തു. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ 4.17 ലക്ഷം കോടി രൂപയുടെ ഇടിവാണ് അദാനി ഗ്രൂപ്പിനു കീഴിലുള്ള എല്ലാ ഓഹരികളിലും കൂടിയുണ്ടായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.