ഡല്‍ഹി: മാധ്യമപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുമെന്ന് ജയില്‍മോചിതനായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ താന്‍ വാര്‍ത്താ സൃഷ്ടാവായി മാറിയെന്നും ജയിലില്‍ പലപ്പോഴും വായന പൊലീസുകാര്‍ തടഞ്ഞിട്ടുണ്ടെന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു. മലയാളം പുസ്തകങ്ങളോ ന്യൂസ്‌പേപ്പറുകളോ വായിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാമ്യം ലഭിച്ച് ഒരു മാസത്തിനുശേഷമാണ് കാപ്പന്‍ പുറത്തിറങ്ങുന്നത്. ലക്‌നൗവില്‍നിന്ന് ഇന്നലെ ഡല്‍ഹിയിലെത്തി. ജാമ്യവ്യവസ്ഥ പ്രകാരം ജയില്‍മോചിതനായി ആറ് ആഴ്ച്ച ഡല്‍ഹിയില്‍ തങ്ങിയതിനുശേഷം മാത്രമേ കാപ്പന് കേരളത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുകയുളളു.
ഒരുപാട് സഹോദരന്മാര്‍ തന്നെപ്പോലെ കളളക്കേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്നുണ്ടെന്നും അവര്‍ക്കൊന്നും നീതി ലഭിക്കാത്ത കാലത്തോളം നീതി പൂര്‍ണ്ണമായും നടപ്പായെന്ന് പറയാനാവില്ലെന്നും സിദ്ദിഖ് കാപ്പന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ ഹഥ്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പന്‍ കഴിഞ്ഞ 28 മാസമായി ജയിലില്‍ കഴിയുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2022 സെപ്റ്റംബര്‍ ഒന്‍പതിന് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിസംബര്‍ 24-ന് ജാമ്യം ലഭിച്ചു. എന്നാല്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് ജയില്‍മോചനം നീണ്ടുപോവുകയായിരുന്നു.