കൊച്ചി: നടന്‍ മോഹന്‍ലാലിനെ കുറച്ചുപേര്‍ ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് സംവിധായകന്‍ ഷാജി കൈലാസ്. എന്തിനാണ് അദ്ദേഹത്തിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്ന് അറിയില്ല. പ്രത്യേകതരം മാനസികാവസ്ഥയുള്ളവരാണ് ഇതിനുപിന്നിലെന്നും ഷാജി കൈലാസ് പറഞ്ഞു. മോഹന്‍ലാല്‍ ആര്‍ക്കെതിരെയും ഒരു നീക്കവും നടത്തുന്നില്ല. അദ്ദേഹത്തിനെതിരെയുണ്ടാകുന്ന നീക്കങ്ങള്‍ നടനെ സ്നേഹിക്കുന്നവരെയും വേദനിപ്പിക്കുന്നുണ്ടെന്നും ഷാജി കൈലാസ് പറഞ്ഞു.
പണ്ട് പല മാഗസിനുകളിലും സിനിമ മോശമാണെന്ന് അച്ചടിച്ചുവരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാദിവസവും സിനിമയെക്കുറിച്ച് സംസാരിക്കുകയാണ്. എലോണ്‍ ഒരു പരീക്ഷണ സിനിമയായിരുന്നു. കൊവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം ആ സിനിമ ചെയ്തതെന്നും ഷാജി കൈലാസ് പറഞ്ഞു. ഓണ്‍ലൈന്‍ ചാനലായ ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാര്യം വ്യക്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒരുമിച്ച ചിത്രമാണ് എലോണ്‍. എലോൺ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കഥാപാത്രമായി മോഹൻലാൽ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ടീസറിൽ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജ്, സിദ്ദിഖ് എന്നിവരുമുണ്ട്. 'യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്' എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയത്. കാളിദാസ് എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ബോക്‌സ് ഓഫീസില്‍ വന്‍പരാജയമാണ് ചിത്രത്തിനുണ്ടായത്.