തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉടന്‍ ബംഗളൂരുവിലേക്ക് മാറ്റില്ല. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ ചികിത്സക്കായി അദ്ദേഹത്തെ ഉടന്‍ തന്നെ ബാംഗ്ലൂരുവിലേക്ക് മാറ്റില്ലെന്നും ഡോക്ടര്‍ അറിയിച്ചു.
'ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 48 മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ മികച്ച രീതിയിലുള്ള മാറ്റമാണുണ്ടായിരിക്കുന്നത്. പനി മാറി. ശ്വാസ തടസം കുറഞ്ഞു. കുടുംബാംഗങ്ങളോട് സംസാരിക്കുന്നുണ്ട്. ന്യുമോണിയ ബാധയിലും കുറവുണ്ട്. രക്തത്തിലെ ഓക്സിജൻ അളവ് നിയന്ത്രിക്കാന്‍ ഘടിപ്പിച്ച ഉപകരണങ്ങളും രാവിലെ മാറ്റിയെന്നും' ഡോക്ടര്‍മാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംസ്ഥാന സർക്കാർ നിയോഗിച്ച ആറംഗ മെഡിക്കൽ ബോർഡ് സംഘം ഇന്നലെ ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയ്ക്ക് നല്‍കുന്ന ചികിത്സയെക്കുറിച്ചും അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ചും അന്വേഷിച്ചിരുന്നു. മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കുന്നത്.