തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് നിയമസഭ പിരിഞ്ഞു. 47 മിനിറ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് സഭ പിരിഞ്ഞത്. ഈ മാസം 27- ന് വീണ്ടും നിയമസഭ ചേരും. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാത്തതിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും രണ്ടുദിവസമായി വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഇന്ന് ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ യു ഡി എഫ് എം എല്‍ എമാര്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാവിലെ എം എല്‍ എ ഹോസ്റ്റലില്‍ നിന്നും പ്രകടനമായാണ് യു ഡി എഫ് എം എല്‍ എമാര്‍ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. പ്രതിരോധിക്കാന്‍ വാക്കുകളില്ലാതെ വരുമ്പോള്‍ പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങളെ മറന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ഭരണം കിട്ടിയതിന്‍റെ അഹങ്കാരമാണ് പിണറായി സര്‍ക്കാരിനെന്നും വിടി സതീശന്‍ ആരോപിച്ചു.