മുംബൈ: സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377- വകുപ്പ് ഇക്കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ഈ നിയമം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് കൂട്ടിച്ചേര്‍ത്തു. നിയമത്തിന് ഒരു വൈമുഖ്യ സ്വഭാവമുണ്ടന്നും എന്നാൽ ആ സ്വഭാവം ന്യായാധിപന്മാരിലും നിയമപാലകരിലും കാണരുതെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാമൂഹിക മാധ്യമങ്ങള്‍ കടന്നുവന്നതുകൂടിയാണ് മനുഷ്യര്‍ സ്വയം ചുരുങ്ങാന്‍ തുടങ്ങിയത്. എന്നാല്‍ മനുഷ്യര്‍ എപ്പോഴും സമൂഹവുമായി ഇടപെടുകയും മാറ്റങ്ങള്‍ അംഗീകരിക്കുകയും വേണം. ആണും പെണ്ണും മാത്രമല്ല, മൂന്നാമതൊരു വിഭാഗം കൂടിയുണ്ടെന്നും എപ്പോഴും ഓര്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. എല്ലാവര്ക്കും നിയമം ഒരുപോലെ ബാധകമാണെന്നും സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മഹാരാഷ്ട്ര നിയമ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.