ചെന്നൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഉത്തരം നല്‍കാതെ മണിക്കൂറുകളോളം പ്രസംഗിക്കുന്ന കല മോദിയില്‍ നിന്നും പഠിക്കാന്‍ പറ്റിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മണിക്കൂറുകളോളം മോദി പ്രസംഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്റ്റാലിന്‍ രംഗത്തെത്തിയത്. നരേന്ദ്ര മോദിയും ഗൌതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ സര്‍ക്കാരിനുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്. എന്നാല്‍ അദ്ദേഹം ഒന്നിനോടും പ്രതികരിച്ചിട്ടില്ല. ജനങ്ങളുടെ വിശ്വാസമാണ് തന്‍റെ രക്ഷാകവചമെന്നാണ് മോദി പറയുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം വാചകകസർത്ത് ആയിരുന്നെങ്കിലും 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അദ്ദേഹം വിശദീകരണമൊന്നും നല്‍കിയിട്ടില്ല- എം കെ സ്റ്റാലിന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങള്‍ മോദി സര്‍ക്കാരിനെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പോലും ഈ വിഷയം ഗൌരവമായി കാണുന്നു. അതിനാല്‍ പാര്‍ലമെന്‍റിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച ആവശ്യമാണെന്നും എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെയും പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കിയാലും അവരെ ജനങ്ങളുടെ മനസ്സില്‍ നിന്നും തുടച്ചുനീക്കാന്‍ സാധിക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.